24.6.20

വള്ളത്തോൾ കവിതാശകലങ്ങൾ

വളളത്തോൾ കവിതകൾ  ...........................................................................      മലയാളത്തിന്റെ ദേശീയകവിയായും സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ ചാലകശക്തിയായും അറിയപ്പെടുന്ന കവിയാണ് വള്ളത്തോള്‍ .                    മാതൃവന്ദനം       ................................ വന്ദിപ്പിൻ മാതാവിനെ, വന്ദിപ്പിൻ മാതാവിനെ  വന്ദിപ്പിൻ വരേണ്യയെ, വന്ദിപ്പിൻ വരദയെ  എത്രയും തപശ്ശക്തി പൂണ്ട ജാമദഗ്ന്യന്നു  സത്രാജിത്തിനു പണ്ടു സഹസ്രകരൻ പോലെ

എന്റെ ഗുരുനാഥൻ=================== ലോകമേ തറവാട്, തനിക്കി ചെടികളും
പുല്‍കളും പുഴുക്കളും കൂടിതന്‍ കുടുംബക്കാര്‍
ത്യഗമെന്നതേ നേട്ടം,താഴ്മതാൻ അഭ്യുന്നതി,
യോഗവിത്തെവം ജയിക്കുന്നിതെൻ ഗുരുനാഥൻ
ക്രിസ്തുദേവൻറെ പരിത്യാഗ ശീലവും,സാക്ഷാൽ
കൃഷ്ണനാം ഭഗവാന്റെ ധർമ്മരക്ഷോപായവും,
ബുദ്ധന്റെയഹിംസയും,ശങ്കരാചര്യരുടെ
ബുദ്ധിശക്തിയും,രന്തിദേവന്റെ ദയാവായ്പും
ശ്രീഹരിശ്ചന്ദ്രന്നുള്ള സത്യവും മുഹമ്മദിന്‍
സ്ഥൈര്യവു,മൊരാളില്‍‍ച്ചേര്‍‍ന്നൊത്തുകാണണമെങ്കില്‍
ചെല്ലുവിന്‍‍ ഭവാന്‍മാരെന്‍ ഗുരുവിന്‍‍ നികടത്തില്‍‍
അല്ലായ്കിലവിടുത്തെ ചരിത്രം വായിക്കുവിന്‍
എന്റെ ഭാഷ =================== സന്നികൃഷ്ടാബ്ദിതന്‍ ഗംഭീരശൈലിയും

സഹ്യഗിരിതന്‍ അടിയുറപ്പും

ഗോകര്‍ണ്ണ ക്ഷേത്രത്തിന്‍ നിര്‍വൃതികൃത്വവും

ശ്രീകന്യമാലിന്‍ പ്രസന്നതയും

ഗംഗപോലുള്ള പേരാറ്റിന്‍ വിശുദ്ധിയും

തെങ്ങിളം കായ്നീരിന്‍ മാധുര്യവും

ചന്ദനൈലാലവങ്കാദിവസ്തുക്കള്‍ തന്‍

നന്ദിത പ്രാണമാം തൂമണവും

സംസ്കൃത ഭാഷതന്‍ സ്വാഭാവികൌജസ്സും

സാക്ഷാല്‍ തമിഴിന്റെ സൌന്ദര്യവും

ഒത്തുചേര്‍ന്നുള്ളൊരു ഭാഷയാണെന്‍ ഭാഷ

മത്താടി കൊള്‍കയാണഭിമാനമേ നീ

മിണ്ടി തുടങ്ങാന്‍ ശ്രമിയ്ക്കുന്ന പിഞ്ചിളം

ചുണ്ടിന്മേല്‍ അമ്മിഞ്ഞാ പാലോടൊപ്പം

അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ

സമ്മേളിച്ചിടുന്നതൊന്നാമതായ്

മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍

മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷതാന്‍

മാതാവിന്‍ വാത്സല്ല്യ ദുഗ്ദം പകര്‍ന്നാലെ

പൈതങ്ങള്‍ പൂര്‍ണ്ണ വളര്‍ച്ച നേടൂ

അമ്മതാന്‍ തന്നെ പകര്‍ന്നു തരുമ്പോഴെ

നമ്മള്‍ക്കമൃതുമമൃതായ് തോന്നൂ..
.................................................................................

എത്തേണ്ടാതിടമെത്തിയാലും ശരി
 മധ്യേ മരണം വിഴുങ്ങിയാലും ശരി 
മുന്നേട്ട് നടക്കും വഴിയിലെ മുള്ളുകളൊക്കെ 
ചവിട്ടിമെതിച്ചു ഞാന്‍......
............................................................................................................
പോരാ, പോരാ നാളില്‍ നാളില്‍ ദൂരദൂരമുയരട്ടെ ഭാരതക്ഷ്മാദേവിയുടെ തൃപ്പതാകകള്‍ ആകാശപ്പൊയ്കയില്‍പ്പുതുതാകുമലയിളകട്ടെ ലോകബന്ധുഗതിക്കുറ്റമാര്‍ഗ്ഗം കാട്ടട്ടെ.....
ആകാശപ്പൊയ്കയില്‍പ്പുതുതാകുമലയിളകട്ടെ ലോകബന്ധുഗതിക്കുറ്റമാര്‍ഗ്ഗം കാട്ടട്ടെ.. ......
............................................................................................................................................................
ഭാരതമെന്ന പേര്‍ കേട്ടാലഭിമാന
 പൂരിതമാകണമന്തരംഗം
 കേരളമെന്ന് കേട്ടാലോ തിളയ്ക്കണം
 ചോര നമുക്ക് ഞരമ്പുകളില്‍.......
............................................................................................................................................................
മിണ്ടിത്തുടങ്ങാന്‍ ശ്രമിക്കുന്ന പിഞ്ചിളം 
ചുണ്ടിന്മേലമ്മിഞ്ഞപ്പാലോടൊപ്പം 
അമ്മയെന്നുള്ള രണ്ടക്ഷരമല്ലയോ 
സമ്മേളിച്ചീടുന്നിതൊന്നാമതായ്. (എന്റെ ഭാഷ) 
............................................................................................................................................................
ബന്ധുര കാഞ്ചനക്കൂട്ടിലാണെങ്കിലും 

ബന്ധനം ബന്ധനം തന്നെ പാരില്‍. ......
............................................................................................................................................................

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

gupschumathra1@gmail.com